Sports
വഡോദര: 2026 സീസൺ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് കിരീട പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ എതിരാളി ആരെന്ന് ഇന്നറിയാം.
ഫൈനൽ ടിക്കറ്റിനായുള്ള പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടത്തിൽ ആഷ്ലി ഗാർഡ്നർ നയിക്കുന്ന ഗുജറാത്ത് ജയന്റ്സും ജെമീമ റോഡ്രിഗസിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ഡൽഹി ക്യാപിറ്റൽസും രാത്രി 7.30ന് ഏറ്റുമുട്ടും. ജയിക്കുന്ന ടീം വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ആർസിബിയെ നേരിടും.
ഡബ്ല്യുപിഎൽ നാല് സീസണിലും പ്ലേ ഓഫിൽ കടന്ന ഏക ടീമാണ് ഡൽഹി. തുടർച്ചയായ മൂന്നു സീസണിലും ഫൈനലിൽ കാലിടറി. ഇന്നത്തെ മത്സരത്തിൽ ജയിച്ച് നാലാം ഫൈനൽ പ്രവേശനമാണ് ഡൽഹിയുടെ ലക്ഷ്യം. അതേസമയം ഗുജറാത്താകട്ടെ അവരുടെ കന്നി ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടാണിറങ്ങുന്നത്.
മികച്ച പോരാളികൾ
വനിതാ പ്രീമിയർ ലീഗ് സീസണിൽ ഡൽഹിയും ഗുജറാത്തും മികവോടെ മുന്നേറിയ ടീമുകളാണ്. ഇരു ടീമും രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോൾ ജയം ഗുജറാത്തിനായിരുന്നു. ജനുവരി 11ന് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 209 റണ്‍സ് നേടി. ഡൽഹിയെ 205ൽ പിടിച്ചുകെട്ടി നാല് റണ്‍സ് ജയം നേടി. കൊട്ടന്പി സ്റ്റേഡിയത്തിൽ നടന്ന ഇരുവരും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ മൂന്നു റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം.
ഇരു ടീമും ഓരോ മത്സരം കഴിയുന്പോഴും ശക്തരായി വരുന്ന കാഴ്ചയാണ് ടൂർണമെന്റിൽ കണ്ടത്. ആഷ്ലി ഗാർഡ്നറുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് അവസാന മൂന്ന് മത്സരങ്ങളിലും ജയം നേടി. ഡൽഹി അവസാന നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ചു.
ഗുജറാത്തിന്റെ സോഫി ഡിവൈന്റെ പ്രകടനം നിർണായകമാകും. 36കാരിയായ ന്യൂസിലൻഡ് താരം എട്ട് ഇന്നിംഗ്സുകളിൽനിന്ന് 152.9 സ്ട്രൈക്ക് റേറ്റിൽ 237 റണ്‍സ് ഇതിനകം നേടി. ഒരു മീഡിയം പേസർ എന്ന നിലയിൽ 17 വിക്കറ്റുകളും ഡിവൈൻ വീഴ്ത്തി.
ഡൽഹിയുടെ ഭാരം താങ്ങാൻ നിരവധി പേരുണ്ട്. ചിനെല്ലെ ഹെൻറിയും മാരിസാൻ കാപ്പും തുടക്കത്തിൽ തകർക്കും. നന്ദനി ശർമ സ്കോർ ചലിപ്പിക്കുന്നതിൽ മികവ് പുലർത്തുന്നു. ലിസല്ലെ ലീ, ലോറ വോൾവാർട്ട് എന്നിവരാണ് റണ്‍സ് സ്കോർ ചെയ്യുന്നതിൽ മുന്നിൽ. ഷഫാലി വർമ നിലയുറപ്പിച്ചാൽ റണ്‍സ് ഒഴുകും. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ സീസണിൽ ജെമീമയും നിർണായക പ്രകടനം നടത്തുന്നു.
Sports
വഡോദര: വനിത പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അജയ്യരായി യാത്ര തുടരുന്നു.
ഗുജറാത്ത് ജയന്റ്സിനെ 61 റണ്‍സിന് പരാജയപ്പെടുത്തി തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്തത് തുടരുന്നു. ടൂർണമെന്റിൽ എല്ലാ മത്സരവും ജയിച്ച ഏക ടീമാണ് ബംഗളൂരു. സ്കോർ: ബംഗളൂരു- 20 ഓവറിൽ 178/6. ഗുജറാത്ത്- 20 ഓവറിൽ 117/8.
ആദ്യം ബാറ്റു ചെയ്ത ബംഗളൂരു ഗൗതമി നായ്ക് (73), സ്മൃതി മന്ദാന (26), റിച്ച ഘോഷ് (27) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. മറുപടി ബാറ്റിംഗിൽ ഗുജറാത്തിന് പൊരുതാനായില്ല.
ആഷ്ലി ഗാർഡ്നർ (54) മാത്രമാണ് ചെറുത്തുനിന്നത്. ബംഗളൂരുവിനായി സയാലി സറ്റഘാരെ മൂന്നും നദിനെ ഡി ക്ലർക് രണ്ടും വിക്കറ്റ് നേടിയപ്പോൾ ലോറൻ ബെൽ, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Sports
നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് 2026 സീസണില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ ഗുജറാത്ത് ജയന്റ്സിനു ജയം. ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറിയ മത്സരത്തില്‍ യുപി വാരിയേഴ്സിനെ 10 റണ്‍സിന് ഗുജറാത്ത് ജയന്റ്സ് തോല്‍പ്പിച്ചു.
ജോര്‍ജിയ വെയര്‍ഹാമിന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെയായിരുന്നു ജയന്റ്സ് ജയം സ്വന്തമാക്കിയത്. 10 പന്തില്‍ മൂന്നു സിക്സും ഒരു ഫോറും അടക്കം 27 റണ്‍സുമായി പുറത്താകാതെ നിന്ന ജോര്‍ജിയ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. ജോര്‍ജിയയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: ഗുജറാത്ത് ജയന്റ്സ് 20 ഓവറില്‍ 207/4. യുപി വാരിയേഴ്സ് 20 ഓവറില്‍ 197/8.
ക്യാപ്റ്റന്റെ ഇന്നിംഗ്സ്
ടോസ് നേടിയ യുപി വാരിയേഴ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിന്റെ ഓപ്പണര്‍മാരായ ബേത് മൂണിയും (13) സോഫി ഡിവൈനും (20 പന്തില്‍ 38) ചേര്‍ന്ന് 4.2 ഓവറില്‍ 41 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. അനുഷ്ക ശര്‍മയും (30 പന്തില്‍ 44) ക്യാപ്റ്റന്‍ ആഷ്ലി ഗാര്‍ഡനറും (41 പന്തില്‍ 65) ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 103 റണ്‍സ് പിറന്നു. ഏഴ് ഫോറിന്റെ അകമ്പടിയോടെയായിരുന്നു അനുഷ്കയുടെ ഇന്നിംഗ്സ്. മൂന്നു സിക്സും ആറ് ഫോറും ക്യാപ്റ്റന്റെ ബാറ്റില്‍നിന്നു പിറന്നു. ഡെത്ത് ഓവറുകളില്‍ ജോര്‍ജിയ വെയര്‍ഹാമും ഭാരതി ഫുള്‍മാലിയും (7 പന്തില്‍ 14 നോട്ടൗട്ട്) നടത്തിയ കടന്നാക്രമണം ഗുജറാത്തിന്റെ സ്കോര്‍ 207ല്‍ എത്തിച്ചു.
ലിച്ഫീല്‍ഡ് ഫിഫ്റ്റി
208 റണ്‍സ് ലക്ഷ്യവുമായി ക്രീസിലെത്തിയ യുപി വാരിയേഴ്സിന്റെ ആദ്യവിക്കറ്റ് ആദ്യ ഓവറില്‍ വീണു. എന്നാല്‍, ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും (27 പന്തില്‍ 30) ഫോബെ ലിച്ഫീല്‍ഡും (40 പന്തില്‍ 78) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 70 റണ്‍സ് നേടി ടീമിനു പ്രതീക്ഷ നല്കി. അഞ്ച് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ലിച്ഫീല്‍ഡിന്റെ ഇന്നിംഗ്സ്. ഹര്‍ലീന്‍ ഡിയോള്‍ (0), ദീപ്തി ശര്‍മ (1), ശ്വേത ഷെറാവത് (25), ഡിന്ഡ്ര ഡോട്ടിന് (12), സോഫി എക്ലെസ്റ്റോണ്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി. മലയാളി താരം ആശ ശോഭനയുടെ (10 പന്തില്‍ 27 നോട്ടൗട്ട്) തകര്ത്തടിയിലൂടെ യുപി തോല്‍വിഭാരം 10 ആക്കി ചുരുക്കി. രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ആശയുടെ ഇന്നിംഗ്സ്.
Sports
നവി മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് 2026 സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു ജയം.
കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസിനെ നിലവിലെ ചാന്പ്യന്മാരായ മുംബൈ 50 റണ്‍സിന് തോൽപ്പിച്ചു.
സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 195/4. ഡൽഹി ക്യാപ്പിറ്റൽസ് 19 ഓവറിൽ 145. ആദ്യ മത്സരത്തിൽ മുംബൈ പരാജയപ്പെട്ടിരുന്നു.
നാറ്റ് ഷിവർ ബ്രന്റും (46 പന്തിൽ 70) ഹർമൻപ്രീത് കൗറും (42 പന്തിൽ 74 നോട്ടൗട്ട്) ചേർന്നാണ് മുംബൈയെ മികച്ച സ്കോറിൽ എത്തിച്ചത്. ഷിനെല്ലെയാണ് (33 പന്തിൽ 56) ഡൽഹിയുടെ ടോപ് സ്കോറർ. ഹർമൻപ്രീത് കൗറാണ് പ്ലെയർ ഓഫ് ദ മാച്ച്.